കണ്ണൂർ: പൗരത്വ നിയമ ഭേദഗതിക്ക് പിന്നിലുള്ള സംഘ്പരിവാർ അജണ്ട വർഗീയ േചരിതിരിവ് മാത്രമാണെന്നും അത് വേണ്ടവിധം വിജയിക്കുന്നില്ലെന്നാണ് രാജ്യത്താകമാനം പ്രകടമാകുന്ന ബഹുജന പ്രക്ഷോഭം വ്യക്തമാക്കുന്നതെന്നും അലീഗഢ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം ചെയർമാൻ പ്രഫ. സയ്യിദ് അലി നദീം റിസാവി. കണ്ണൂർ സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസിനെത്തിയ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ മുസ്ലിംകൾ മാത്രമല്ല. കൂടുതലും ഹിന്ദുക്കളാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാ വിഭാഗവും ഒറ്റക്കെട്ടായി രംഗത്തുണ്ട്. അശോകെൻറയും ബുദ്ധെൻറയും സന്ദേശം ഇന്ത്യയിൽനിന്ന് പൂർണമായും മാഞ്ഞുപോയിട്ടില്ല. അഖിലേന്ത്യ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഗവർണർക്കെതിെര ഉണ്ടായതുപോലൊരു പ്രതിഷേധം ഉത്തർപ്രദേശിലാണെങ്കിൽ പ്രതിഷേധിച്ചവരെല്ലാം പൊലീസ് മർദനമേറ്റ് ആശുപത്രിയിലാകുമായിരുന്നു. കണ്ണൂരിലേതുപോലൊരു സമാധാനപരമായ പ്രതിഷേധമാണ് അലീഗഢിലും നടന്നത്. അതിൽ പങ്കെടുത്തവരിൽ പലരും ഇപ്പോഴും ഐ.സി.യുവിലാണ്. ഇവിടെ പൊലീസ് അമിത ബലപ്രയോഗം നടത്തിയില്ല. പൊലീസിനെ തടയാൻ എം.പിയും നേതാക്കളും ഇടപെട്ടത് മാതൃകാപരമാണ്. ഇന്ത്യ മതാടിസ്ഥാനത്തിൽ ഉണ്ടായ രാജ്യമല്ല. അതുകൊണ്ടുതന്നെ പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് സ്വീകാര്യമല്ല. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ പൗരത്വ പട്ടിക കൂടി നടപ്പായാൽ അത് ഇന്ത്യയിൽ ജനാധിപത്യത്തിെൻറ മരണമണിയാണെന്നും സയ്യിദ് അലി നദീം റിസാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.