കൊച്ചി: മതവിശ്വാസത്തെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മുൻകൂർ അനുമതി തേടി ശബരിമലയിലെത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ഹരജിക്കാരിക്കെതിരെ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ശബരിമല സന്ദർശിക്കുന്നത് പത്തനംതിട്ട കലക്ടറെയും െഎ.ജി മനോജ് എബ്രഹാമിനെയും മുൻകൂട്ടി അറിയിച്ചതായി ഹരജിക്കാരി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.