കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടവേദിയിൽ ഇസ്ലാം ആേശ്ലഷണം പ്രഖ്യാപിച്ച് ദലിത് ആക്ടിവിസ്റ്റ് രവിചന്ദ്രൻ ബത്രൻ. കൊടുങ്ങല്ലൂരിൽ സേവ് ഇന്ത്യ മൂവ്മെൻറ് സംഘടിപ്പിച്ച ‘ആർ.എസ്.എസ് വംശീയ ഭീകരതക്കെതിരെ പ്രതിരോധ സംഗമം’ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് രവിചന്ദ്രൻ ബത്രൻ തെൻറ ഇസ്ലാം പ്രവേശനം പ്രഖ്യാപിച്ചത്. റയീസ് മുഹമ്മദ് എന്ന പേരിലാണ് താൻ ഇനി അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
താനും ദലിത് സമൂഹവും അനുഭവിക്കുന്ന ജാതീയ വിവേചനം വിശദീകരിച്ച പ്രസംഗത്തിൽ ഇസ്ലാമിെൻറ മാനവികതയും സാഹോദര്യവും സമത്വവും സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. താൻ ഇസ്ലാം സ്വീകരിക്കുന്നത് ചേരമാൻ ജുമാമസ്ജിദിൽ വെച്ചായിരിക്കുമെന്നും ബത്രൻ സദസ്സിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.