തൃശൂർ: നീക്കിയിരിപ്പിൽ വിഹിതം കുറച്ച കേന്ദ്രനടപടി സംസ്ഥാനത്തെ റേഷൻ വിതരണം അവ താളത്തിലാക്കി. ഭക്ഷ്യഭദ്രത നിയമത്തിൽ റേഷൻ ഗുണഭോക്താക്കളല്ലാത്ത പൊതു (വെള്ള), സംസ് ഥാന സബ്സിഡി (നീല) റേഷൻകാർഡ് ഉടമകൾക്കുള്ള പ്രതിമാസ വിഹിതമാണ് നീക്കിയിരിപ്പി െൻറ പേരിൽ കഴിഞ്ഞ മാസങ്ങളിൽ കുറച്ചത്.
പ്രതിമാസം 14.25 മെട്രിക് ടൺ റേഷൻ വിഹിതമാ ണ് കേരളത്തിന് കേന്ദ്രം നൽകുന്നത്. ഇതിൽ നാല് മെട്രിക് ടണിൽ അധികം ധാന്യമാണ് നീല, വ െള്ള കാർഡുകാർക്ക് നൽകിയിരുന്നത്. വെള്ളകാർഡിന് കിലോക്ക് 8.60 രൂപ നിരക്കിലും നീല കാർഡുകാർക്ക് മൂന്ന് രൂപ നിരക്കിലുമാണ് കേരളം കേന്ദ്രത്തിൽനിന്ന് വിഹിതം വാങ്ങുന്നത്. തുടക്കത്തിൽ മാസത്തിൽ രണ്ടും ശേഷം നാല്, ആറ്, എട്ട്, പത്ത് കിലോ വീതമാണ് രണ്ട് കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. ഈ വിഭാഗങ്ങൾക്കുള്ള വിഹിതത്തിൽ ബാക്കിവരുന്ന നീക്കിയിരിപ്പും ഒപ്പം പ്രതിമാസ വിഹിതവും അടക്കം കരുതൽ ശേഖരം കൂടിയ സാഹചര്യത്തിലാണ് ഒരോ മാസവും കൂടുതൽ അരി നൽകാൻ കേരളം തീരുമാനിച്ചത്.
കരുതൽ ശേഖരത്തിലുള്ള ധാന്യങ്ങൾ നശിക്കാതിരിക്കുന്നതിനാണ് ഇൗ നടപടി സ്വീകരിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 10 കിലോ അരിയാണ് വിതരണം ചെയ്തത്. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ പ്രതിമാസ വിഹിതം പൂർണമായി നൽകുന്നത് കേന്ദ്രം അവസാനിപ്പിച്ചു. നിലവിലെ നീക്കിയിരിപ്പ് കണ്ടെത്തി ഈ അളവ് കുറച്ചാണ് പ്രതിമാസ വിഹിതം കേന്ദ്രം നൽകുന്നത്.
മാത്രമല്ല ഈ സാമ്പത്തികവർഷം നീക്കിയിരിപ്പ് കുറക്കാത്ത മാസങ്ങൾ കണ്ടെത്തി അതുകൂടി കുറക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ വിതരണം ചെയ്യാൻ അരിയില്ലാത്ത സാഹചര്യമാണ്. ഇത് മുൻകൂട്ടി കണ്ട് ഫെബ്രുവരിയിൽ രണ്ട് കിലോ അരിയാണ് ഈ വിഭാഗത്തിന് വിതരണം ചെയ്യുന്നത്.
അടുത്ത മാസങ്ങളിലും ഈ സ്ഥിതി തുടരും. കാര്യങ്ങൾ ഇങ്ങനെ പോയാൽ അടുത്ത സാമ്പത്തികവർഷം വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കി.
ക്ഷാമമാണ് നീക്കിയിരിപ്പിൽ കൈ വെക്കാൻ കാരണമെന്നാണ് കേന്ദ്ര നിലപാട്. റേഷൻ വിതരണത്തിലെ മുഴുവൻ കണക്കും വിവരവും ലഭ്യമാവുന്ന ഇ-പോസിൽ നിന്നുള്ള കൃതതയാർന്ന വിവരശേഖരണമാണ് കേന്ദ്രം കേരളത്തിനെതിരെ പ്രയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.