കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം. കോഴിക്കോട് മണ്ണൂരിലെ യുവാവിനാണ് ശിക്ഷ. കോഴിക്കോട് ഒന്നാം അഡീഷനല്‍ സെഷന്‍ ജഡ്ജി എ. ശങ്കരന്‍ നായരാണ് ശിക്ഷ വിധിച്ചത്. ഐ.പി.സി 376, 377, ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തിലെ വിവിധ വകുപ്പുകളും അനുസരിച്ച് ഏഴു വര്‍ഷം കഠിനതടവും ഇരട്ട ജീവപര്യന്തവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ . പിഴ അടച്ചില്ളെങ്കില്‍ രണ്ടു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷകളെല്ലാം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിയിലുണ്ട്. 2014 ല്‍ ഫറോക്ക് പൊലീസാണ് കേസെടുത്തത്.
ആറാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സ്കൂള്‍ അധ്യാപകര്‍ക്ക് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയില്‍ ഫറോക്ക് പൊലീസ് കേസെടുക്കുകയുമായിരുന്നു. അമ്മ വീട്ടിലില്ലാത്ത സമയത്തായിരുന്നു അതിക്രമം. പുറത്തുപറഞ്ഞാല്‍ അമ്മയെയും അനിയത്തിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.