പത്തനാപുരം: രണ്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ അമ്മയുടെ കാമുകൻ പോക്സോ നിയമപ്രകാരം അറസ്റ്റി ലായി. കടയ്ക്കാമൺ അംബേദ്കർ കോളനിയിൽ പ്ലോട്ട് നമ്പർ 77 ബിയിൽ എസ്. അരുൺകുമാറാണ് (21) പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാൾകൂടി പ്രതിയാണെന്ന് െപാലീസ് വ്യക്തമാക്കി. ഇയാളെപ്പറ്റി അന്വേഷണം തുടങ്ങി.
അരുൺ ദിവസവും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചതായി ചോദ്യംചെയ്യലിൽ പ്രതി പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്.
അധ്യാപകർ തന്നെ പത്തനാപുരം പൊലീസിൽ വിവരം നൽകി. വനിത പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനാപുരം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി. അനിൽകുമാർ, എസ്.ഐ സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. വനിത കമീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.