വടശേരിക്കര: വിഷുവിന് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരന് പൊലീസ് പിടിയില്‍. കഴിഞ്ഞ 17ന് പമ്പക്കും വടശേരിക്കരക്കുമിടയിലാണ് സംഭവം നടന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥന് രാജനാണ് പിടിയിലായത്. പമ്പ സി.ഐയുടെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയടങ്ങുന്ന സംഘം യാത്രചെയ്ത വാഹനത്തിനുള്ളിലാണ് പീഡനം നടന്നത്. പീഡനത്തിനിരയായതുള്പ്പെടെ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് ശബരിമല ദര്‍ശനം നടത്തിയത്.
ഈ സംഘത്തിെൻറ ഗുരുസ്വാമിയാണ് അറസ്റ്റിലായ രാജന്. സംഘത്തിലെ മറ്റുള്ളവര്‍ ഉറങ്ങിയപ്പോഴാണ് ഓടുന്ന വാഹനത്തില്‍ പീഡനം നടന്നത്. ശബരിമല ദര്‍ശനത്തിനുശേഷം വീട്ടിലെത്തിയ കുട്ടി വിഷാദരോഗത്തിനടിമപ്പെട്ടപോലെ പെരുമാറിയതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതിയെ തിങ്കളാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.