മൂവാറ്റുപുഴ: ആശ്രമം സ്റ്റാൻഡിൽ ബസ് കാത്തുനിന്ന വീട്ടമ്മക്ക് നേരെ മാനഭംഗശ്രമം നടത്തിയ രണ്ടുപേർ പിടിയിൽ. പായിപ്ര എസ് വളവിൽ താമസിക്കുന്ന അർഷാദ് അലിയാർ(39), അടൂപറമ്പ് ചിലക്കാട്ട് പറമ്പിൽ ആരിഫ്(36) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
തൊടുപുഴക്കുള്ള ബസ് കാത്തുനിന്ന വീട്ടമ്മയുടെ അടുത്ത് എത്തിയ രണ്ടു പേരും ചേർന്ന് ബാഗിൽനിന്ന് പണം തട്ടിയെടുത്തു. തുടർന്ന് ബലം പ്രയോഗിച്ച് സ്റ്റാൻഡിെൻറ പിൻഭാഗത്തേക്ക് വലിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുതറി രക്ഷപ്പെട്ട വീട്ടമ്മ ഒച്ചെവച്ചതോടെ ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച രാവിലെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി വീട്ടമ്മ പരാതി നൽകി. തുടർന്ന് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.