കോഴിക്കോട്: ഹിന്ദു ഐക്യവേദിയുടെ ഹർത്താലിൽ യാത്രക്ക് സ്കൂട്ടർ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാവ്. കോഴിക്കോട് െഗസ്റ്റ് ഹൗസിൽനിന്ന് കാലിക്കറ്റ് പ്രസ് ക്ലബിലേക്കും തിരിച്ചുമാണ് രമേശ് ചെന്നിത്തല സ്കൂട്ടറിൽ യാത്രചെയ്തത്.
കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടത്തുന്ന ഫോട്ടോ വിഡിയോ പ്രദർശനത്തിെൻറ ബ്രോഷർ പ്രകാശനം ചെയ്യാനാണ് െഗസ്റ്റ് ഹൗസിൽനിന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഓടിച്ച സ്കൂട്ടറിെൻറ പിൻസീറ്റിൽ ഇരുന്ന് ചെന്നിത്തല പ്രസ്ക്ലബിലേക്ക് വന്നത്.
ഹർത്താൽ അനുകൂലികളുടെ പ്രകടനം നഗരത്തിലെത്തുന്ന സമയത്ത് യാത്ര വെട്ടിച്ചുരുക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷം ഒഴിവാക്കാനാണ് സ്കൂട്ടറിൽ യാത്രചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.