െകാച്ചി: അടിത്തറ ഇളകി ഇടതുമുന്നണി കലഹമുന്നണിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫണ്ട് നൽകാതെ ധനമന്ത്രി സി.പി.െഎയുടെ വകുപ്പുകളെ നോക്കുകുത്തിയാക്കുകയാണെന്നും ‘പടയൊരുക്കം’ ജാഥയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സമാന്തര മന്ത്രിസഭ യോഗം പോലും ചേരുന്നത് ഗുരുതര ഭരണഘടന പ്രതിസന്ധിയാണ്. മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും തിരിച്ചും വിശ്വാസമില്ല. ഭരണ സ്തംഭനം മൂലം ജനകീയ പ്രശ്നങ്ങൾക്കൊന്നും പരിഹാരമില്ല. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയതിെൻറ പേരിൽ 450 തസ്തികകൾ വേണമെന്ന് ഭക്ഷ്യമന്ത്രി പറയുന്നു. എന്നാൽ, ഒരു തസ്തികയും അനുവദിക്കാൻ ധനമന്ത്രി തയാറാകുന്നില്ല. വിലക്കയറ്റം നേരിടാൻ ഫണ്ട് നൽകുന്നില്ല.
ഇടുക്കിയിലും സി.പി.എം- സി.പി.ഐ പോര് മൂർച്ഛിക്കുന്നു. സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണ്. സോഫ്റ്റ്വെയർ കേടാണെന്ന് പറഞ്ഞ് ട്രഷറിയിൽനിന്ന് പണം നൽകുന്നില്ല. കൂടുതൽ കടമെടുക്കാൻ കേന്ദ്രസർക്കാറിെൻറ അനുവാദം കിട്ടുമോയെന്ന് സംശയമാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നാണ് അദ്ദേഹത്തിെൻറ സമീപനത്തിൽനിന്ന് വ്യക്തമാകുന്നത്. വിദേശ മാധ്യമ പ്രവർത്തകരോടാണ് മമത. തുടർച്ചയായി മാധ്യമ പ്രവർത്തകരെ അപമാനിക്കുന്ന നിലപാട് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.