മഞ്ചേരി: ഇടതുമുന്നണിയുടെ കാലത്ത് സർവകലാശാലകൾ സർക്കാർ ആജ്ഞ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസ രംഗത്തെ രൂക്ഷമായ തമ്മിലടിയും അഭിപ്രായ വ്യത്യാസവുമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള അഭിപ്രായത്തെ സർക്കാർ ഭാഗത്തുനിന്ന് എതിർത്തെന്നാണ് ഗവർണർ പറയുന്നത്. മുഖ്യമന്ത്രിയാണോ അദ്ദേഹത്തിന്റെ ഓഫിസാണോ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസാണോ എതിർത്തതെന്ന് ഗവർണർ വ്യക്തമാക്കണം.
കണ്ണൂർ സർവകലാശാലയിൽ എല്ലാം ചട്ടപ്രകാരമാണ് നടന്നതെന്ന ഗവർണറുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.