കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 36 ലക്ഷവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

കോഴിക്കോട്: രേഖകളില്ലാതെ കൊണ്ടുവന്ന 36 ലക്ഷം രൂപയുമായി രാജസ്ഥാൻ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ബബൂത്ത് സിങ്ങിനെ (54) ആണ് ആർ.പി.എഫ് അറസ്റ്റ് െചയ്തത്. മംഗളൂരൂ - ചെന്നൈ മെയിലിൽ തിങ്കാഴ്ച ൈവകീട്ട് അഞ്ചോടെയാണ് ഇയാൾ കോഴിക്കോടെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് കള്ളപ്പണം എത്തിക്കാനുള്ള സാധ്യത മുൻനിർത്തി പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ ജെതിൻ ബി. രാജിന്‍റെ നിർദേശപ്രകാരം രൂപവത്കരിച്ച സ്ക്വാഡിന്‍റെ പരിശോധനയിലാണ് പണം പിടികൂടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാളുെട ബാഗ് പരിശോധിക്കുകയായിരുന്നു.

രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും കെട്ടുകളായിട്ടായിരുന്നു പണം. ചോദ്യം ചെയ്യലിൽ തുക ആർക്കാണ് എത്തിച്ചെതന്ന് പറയാൻ കൂട്ടാക്കാത്ത ഇയാൾക്ക് ഇതുസംബന്ധിച്ച രേഖകൾ കാണിക്കാനും കഴിഞ്ഞില്ല. തുടർന്ന് കസ്റ്റഡിയിലെടുക്കുകയും ആദായനികുതി വകുപ്പിന് കൈമാറികയുമായിരുന്നു.

ക്രൈം ഇൻറലിജൻസ് അസി. സബ് ഇൻസ്പെക്ടർ കെ. സജുവിന്‍റെ നേതൃത്വത്തിൽ ഒ.കെ. അജീഷ്, ഷെറി, പി.പി. അബ്ദുൽ സത്താൻ, രാമനാഥൻ എന്നീ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Rajasthan native arrested with Rs 36 lakh at Kozhikode railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.