കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ രാജൻ ആശുപത്രിയിൽ
തൊടുപുഴ: കാട്ടുപന്നി ആക്രമണത്തിൽ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തൻപ്ലായ്ക്കൽ പി.ആർ. രാജനാണ് കൈക്ക് പരിക്കേറ്റത്. വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളർന്നു.
വിരലിനും പരിക്കുണ്ട്. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഞായറാഴ്ച പുലർച്ച അഞ്ചോടെ വളർത്തുനായുടെ നിർത്താതെയുള്ള കുരകേട്ട് വീടിന്‍റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്.
പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.