ആലുവ: എറണാകുളം റൂറൽ ജില്ലയിൽ കൊള്ളപ്പലിശക്കാർക്കെതിരെ വ്യാപക റെയ്ഡ്. 40 സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ ആർ.സി ബുക്കുകൾ, പ്രോമിസറി നോട്ടുകൾ, കാലി മുദ്രപത്രങ്ങൾ, ബ്ലാങ്ക് ചെക്കുകൾ എന്നിവ കണ്ടെടുത്തു.
ഇതു വരെ അഞ്ചു പേർക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആലുവ ബിനാനി പുരം േസ്റ്റഷനിൽ കൊള്ളപ്പലിശക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങളും 25000 രൂപയും പിടിച്ചെടുത്തു. പുലർച്ചെ 6.00 മണിക്കാരംഭിച്ച പരിശോധനയിൽ വാഹനങ്ങളുടെ ആർ. സി. ബുക്കുകളും ബ്ലാങ്ക് ചെക്കുകളും പിടിച്ചെടുത്തു. കൊള്ള പലിശക്കാർക്കെതിരെ പരാതി വ്യാപകമായതിനെ തുടർന്നാണ് ഓപറേഷൻ ബ്ലേഡ് എന്ന് പേരിട്ട ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.