തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ഇല്ലയോ എന്ന ആശയക്കുഴപ്പം സം സ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ദിവസങ്ങളായി രാഹുൽ ഗാന്ധിയിൽ കേ ന്ദ്രീകരിച്ച് ചർച്ച നീങ്ങുന്നതിനാൽ വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞിട്ടില്ല. അതേസമയം, നേതൃത്വം പ്രതീക്ഷ കൈവിട്ടിട്ടു മില്ല.
വടകര, വയനാട് മണ്ഡലങ്ങളിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി സ്ഥാനാർഥി കളെ പ്രഖ്യാപിച്ചില്ലെങ്കിലും കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് വയനാട് ടിലും കെ. മുരളീധരൻ എം.എൽ.എ വടകരയിലും പ്രചാരണം തുടങ്ങിയിരുന്നു. അതിനിടെ, രാഹുലിനായി പിന്മാറുന്നുവെന്ന് ടി. സിദ്ദീഖ് അറിയിക്കുകയും ചെയ്തു. മുരളീധരൻ പ്രചാരണരംഗത്ത് തുടരുന്നുണ്ട്. മുരളീധരെൻറ സ്ഥാനാർഥിത്വം ഉറപ്പാണെങ്കിലും പ്രഖ്യാപനം വരാത്തതിൽ ആശയക്കുഴപ്പമുണ്ട്. വയനാടും വടകരയും ഒന്നിച്ച് പ്രഖ്യാപിക്കുമെന്ന സൂചനയാണ് കോൺഗ്രസ് നേതാക്കൾ നൽകുന്നത്.
ദേശീയതലത്തിൽ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിലുള്ള സി.പി.െഎക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കണമോയെന്ന ആശങ്ക ചില കേന്ദ്രങ്ങൾ ഉയർത്തിയിട്ടുണ്ട്. എന്നാൽ, തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഇരു കമ്യൂണിസ്റ്റ് പാർട്ടികളുമായും കോൺഗ്രസിന് സഖ്യമുള്ളതെന്നും പശ്ചിമ ബംഗാളും ബിഹാറും അടക്കം മറ്റിടങ്ങളിൽ കോൺഗ്രസ് ഉൾപ്പെടുന്ന മുന്നണിക്ക് പുറത്താണ് കമ്യൂണിസ്റ്റ് പാർട്ടികളെന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ഇടതുമുന്നണി മുഖ്യശത്രുവായി കാണുന്നത് കോൺഗ്രസിനെയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നെന്ന് സൂചന വന്നയുടൻ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും രംഗത്തുവന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ദേശീയ രാഷ്ട്രീയസാഹചര്യം കൂടി കണക്കിലെടുത്താകും രാഹുൽ കേരളത്തിൽ മത്സരിക്കുകയെന്നും മുതിർന്ന നേതാവ് പറഞ്ഞു. കോൺഗ്രസിനോട് മൃദുസമീപനം സ്വീകരിക്കുന്ന ഇടതു നേതാക്കളുടെ അഭിപ്രായവും നിർണായകമാകും.
വയനാട്ടിൽ സ്ഥാനാർഥിയെ നിർദേശിക്കേണ്ടതില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ഹൈകമാൻഡ് നിർദേശമുണ്ടായിരുന്നു. എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് വേണ്ടിയാണിതെന്നായിരുന്നു സംശയം. എന്നാൽ, ആലപ്പുഴയിലെ സിറ്റിങ് സീറ്റിൽനിന്ന് മാറുന്നെന്ന പ്രചാരണം ശക്തമായതോടെ ഇത്തവണ മത്സരരംഗത്തില്ലെന്ന് കെ.സി അറിയിക്കുകയായിരുന്നു.
ഇതിനിടെ സാമുദായിക പ്രാതിനിധ്യം ചൂണ്ടിക്കാട്ടി വയനാട്ടിേലക്ക് ടി. സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, കെ.പി. അബ്ദുൽ മജീദ് എന്നിവരുടെ പേരുകൾ ഗ്രൂപ് തിരിഞ്ഞ് നിർദേശിക്കപ്പെട്ടു. ഒടുവിൽ ഷാനിമോൾ ആലപ്പുഴക്ക് മാറി. സിദ്ദീഖ് ഉറപ്പിച്ചു. സിദ്ദീഖിെൻറ സ്ഥാനാർഥിത്വത്തോടെ കോഴിക്കോട് കേന്ദ്രീകരിച്ച് ഗ്രൂപ്പും ശക്തമായി. ഇതിനിടെയാണ് രാഹുലിെൻറ പേര് ഉയരുന്നത്. ഇതോടെ യഥാർഥത്തിൽ പ്രതിസന്ധിയിലായത് കെ.പി.സി.സി നേതൃത്വമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.