ആമ്പല്ലൂർ: കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വയോധികർ മരിച്ചു. റിട്ട. അധ്യാപകരായ വരന്തരപ്പിള്ളി ആലപ്പാട്ട ് തോട്ട്യാന്‍ ഈനാശു (76), മുത്രത്തിക്കര എരഞ്ഞിക്കാടന്‍ ജോസ് (65) എന്നിവരാണ് മരിച്ചത്. ദേശീയപാത പുതുക്കാട് സെൻററിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാന്‍ ദേശീയപാത കടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് വന്ന കാര്‍ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോസിെൻറ സഹോദരി ഭര്‍ത്താവാണ് ഈനാശു.
മാന്ദാംമംഗലം സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു ജോസ്. ഭാര്യ: ഷെർളി. മക്കൾ: ജെറോൺ, ജെബിൻ, ജെസ്റ്റി. മരുമക്കൾ: സജ്ന, ജിതിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പറപ്പൂക്കര സെൻറ് ജോൺ പള്ളി സെമിത്തേരിയിൽ. വരന്തരപ്പിള്ളി സി.ജെ.എം സ്കൂളിൽ നിന്നാണ് ഈനാശു വിരമിച്ചത്. ഭാര്യ: ജോയ്സി. മക്കൾ: സിനി, സിജോ, ഫാ. സിൻഡോ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വരന്തരപ്പിള്ളി വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.