????? ??????

പുന്ന നൗഷാദ് വധം: ഒരാൾ കൂടി കസ്റ്റഡിയിൽ

ചാവക്കാട്: പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വധിച്ച കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അന്വേഷണ സംഘം പിടികൂടിയത്. എസ്.ഡി.പി.ഐയിൽനിന്ന് നേരത്തെ പുറത്താക്കിയ ഇയാൾ നൗഷാദ് വധക്കേസിലെ പ്രതിയാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകൻ അകലാട് നാലാംകല്ലിനു പടിഞ്ഞാറ് തൈപ്പറമ്പിൽ മുബീൻ (26) റിമാൻഡിലാണ്.

ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന. സംഭവ സമയത്ത് ഇയാൾ ധരിച്ച വസ്ത്രവും നൗഷാദിനെ വെട്ടാനുപയോഗിച്ച വാളും പൊലീസ് കണ്ടെടുത്തുവെങ്കിലും രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കണ്ടെത്താനായിട്ടില്ല. അതേസമയം, മുബീനെ എസ്.ഡി.പി.ഐ പ്രാഥമിക അംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി പുറത്താക്കിയതായി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.എം. അക്ബർ അറിയിച്ചു.

Tags:    
News Summary - punna noushad murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.