തിരുവനന്തപുരം: ചട്ടം കാറ്റിൽപറത്തി അനധികൃത നിയമനവുമായി വീണ്ടും പബ്ലിക് സർവിസ ് കമീഷൻ. ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എൻ.സി.എ-എസ്.സി) തസ്തികയിൽ ഒന്നാം റാങ്കിലെത്തിയ ഉദ്യോഗാർഥിയെ പുറത്താക്കി അപ്ലൈഡ് സൈക്കോളജി ബിരുദധാരിയെ ഒന ്നാം റാങ്കിലേക്ക് തിരുകി കയറ്റിയെന്നാണ് ആക്ഷേപം.
ഇതുസംബന്ധിച്ച് ഒരുവിഭാഗം ഉദ ്യോഗാർഥികൾ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പരാതി നൽകി. 2017 ആഗസ്റ്റ് 20നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു ഒഴിവ് മാത്രം റിപ്പോർട്ട് ചെയ്ത തസ്തികയിൽ എറണാകുളം സ്വദേശി കെ. സേതുലക്ഷ്മിക്കായിരുന്നു ഒന്നാം റാങ്ക്. ഒരു വർഷം കഴിഞ്ഞിട്ടും നിയമനശിപാർശ ലഭിക്കാത്തതിനെ തുടർന്ന് പി.എസ്.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു ഉദ്യോഗാർഥിക്ക് നിയമനം നൽകിയതായി അറിയുന്നത്.
റാങ്ക് ലിസ്റ്റിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ നടത്തണമെങ്കിൽ ഒഴിവാക്കപ്പെടുന്ന റാങ്കുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണം. ഇത്തരം നടപടി പാലിക്കാതെയാണ് വീണ്ടും പ്രത്യേകം അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പി.എസ്.സി കണ്ടെത്തിയെങ്കിലും ഇടതുപക്ഷ അനുഭാവികളായ ഉന്നതർക്കെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് മുൻ റാങ്ക് പട്ടികയിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപ്ലൈഡ് സൈക്കോളജി ബിരുദക്കാരുടെ അപേക്ഷ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നില്ല. ഇതിനെതിരായ കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അപേക്ഷയുടെ സ്വീകാര്യത പരിശോധിക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടു. ഈ നിർദേശത്തിെൻറ ചുവടുപിടിച്ചാണ് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫില്ലുള്ള ഉദ്യോഗാർഥിയെ ഒന്നാം റാങ്ക് നൽകി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.