തിരുവനന്തപുരം: വേനല്‍ കടുത്തതോടെ ജ്യൂസുകളുടെയും ഷെയ്ക്കുകളുടെയും ആരാധകർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഇനി വഴിയരികിലെ കടകളിൽനിന്ന് ശീതളപാനീയം കുടിക്കുന ്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കണം. ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആ രോഗ്യവിഭാഗവും ജ്യൂസ് കടകളിൽ ഇൗയിടെ നടത്തിയ പരിശോധനകളിലെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
സര്ബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, ചീഞ്ഞതും പഴകിയതുമായ പഴങ്ങളും പാലും ഉപയോഗിച്ച് മിൽക്ക് ഷേക്കുണ്ടാക്കുക, ഗുണനിലവാരമില്ലാത്ത ഐസ് ചേർക്കുക, നിരോധിത രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകം ചേർക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധ ജലം ഉപയോഗിക്കുക എന്നിങ്ങനെ ആരോഗ്യത്തിന് അപകടകരമാകുന്നതരത്തിലാണ് ശീതളപാനീയങ്ങൾ തയാറാക്കുന്നത്.
ഹെൽത്ത് കാർഡ് ഇല്ലാത്ത വഴിയോര വില്പനകേന്ദ്രങ്ങളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കാം. ജലജന്യരോഗങ്ങൾ ഒഴിവാക്കാൻ അനാരോഗ്യകരമായി പ്രവർത്തിക്കുന്ന ശീതളപാനീയ സ്റ്റാൾ ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം ശീലമാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.