സ്വകാര്യ സർവകലാശാല ബിൽ പിൻവലിച്ചു

തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കൊണ്ടുവന്ന സ്വകാര്യ സർവകലാശാല ബിൽ പിൻവലിച്ച് ഉത്തരവിറക്കി. അടുത്ത നിയമസഭ സമ്മേളനത്തിലാകും ബിൽ ഔദ്യോഗികമായി പിൻവലിക്കുക. പഴയ ബില്ലിലെ ചില വ്യവസ്ഥകളോട് കേന്ദ്രസർക്കാറും ലോക് ഭവനും സ്വകാര്യ സർവകലാശാലകളും എതിർപ്പ് അറിയിച്ചതിനെതുടർന്നാണ് നടപടി.

രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്നും യു.ഡി.എഫ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്നതാണ് ബിൽ.

നിയമസഭ അംഗീകരിച്ച ബിൽ നിലവിൽ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്‌. ബിൽ പിൻവലിച്ച കാര്യം ഗവർണർ വഴി കേന്ദ്രസർക്കാറിനെ ഔദ്യോഗികമായി അറിയിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - Private university bill withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.