കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതല്‍ സര്‍വിസ് നിര്‍ത്തുന്നതായി വ്യാജപ്രചാരണം. എന്നാൽ, ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി സർവിസ് നിര്‍ത്താൻ കൊച്ചിയില്‍ ചേർന്ന ബസ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചെന്നാണ് പ്രചാരണം. നഷ്ടത്തില്‍ ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് ഉടമകളില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ അറിയിച്ചു.
നഷ്ടമായതിനാല്‍ ബസ് ഓടുന്നില്ലെന്നും ചിലര്‍ അറിയിച്ചു. നിലവിലെ സ്ഥിതി സര്‍ക്കാറിനെ അറിയിക്കും. സര്‍ക്കാർ തീരുമാനം അറിഞ്ഞായിരിക്കും തുടർനടപടികൾ. നിരക്ക് വര്‍ധനയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ലാഭകരമായി സർവിസ് നടത്തുന്നവര്‍ക്ക് നടത്താമെന്നും ആരെയും നിര്‍ബന്ധിച്ച് സര്‍വിസ് നടത്തിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും സംയുക്ത സമരസമിതി കണ്‍വീനര്‍ ഗോപിനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.