നല്ല നടപ്പിലും നന്നാകാതെ ബസ് ജീവനക്കാർ; മൂന്നാംക്ലാസുകാരനെ ഇറക്കിയത് രണ്ട് കിലോമീറ്റർ അകലെ

പെരുമ്പടപ്പ് (മലപ്പുറം): നേരമിരുട്ടിയതിനാൽ വീട്ടുപടിക്കൽ ബസ് നിർത്തണമെന്ന് കേണുപറഞ്ഞിട്ടും പിഞ്ചുബാലെൻറ വാക്കുകൾ ജീവനക്കാർ കേട്ടില്ലെന്ന് പരാതി. ഒടുവിൽ കിലോമീറ്ററുകൾക്ക് അകലെയുള്ള വീട്ടിലേക്ക് മുറിവുണങ്ങാത്ത കാലുകളുമായി അവൻ നടന്നെത്തി. ദിവസങ്ങൾക്കുമുമ്പ് കുട്ടിയെ സഹോദരനോടൊപ്പം സ്റ്റോപ്പിൽ ഇറക്കാത്ത ബസ് ജീവനക്കാരനെ നല്ല നടപ്പിന് വിട്ട ജില്ല കലക്ടറുടെ നടപടിക്കുശേഷമാണ് കഴിഞ്ഞദിവസം എരമംഗലത്ത് ഈ സംഭവം നടന്നത്.

എം.ടി. ഷരീഫിെൻറ മകൻ വളയംകുളത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മൂന്നാംക്ലാസ് വിദ്യാർഥി ജാമിലിനെയാണ് നേരമിരുട്ടിയിട്ടും വഴിയിൽ ഇറക്കിവിട്ടത്. പെരുമ്പടപ്പ് നാക്കോലയിലെ വീടിനുമുന്നിൽ ഇറങ്ങണമെന്ന് കുട്ടി പറെഞ്ഞങ്കിലും രണ്ട് കിലോമീറ്റർ മുമ്പുള്ള എരമംഗലത്താണ് ഇറക്കിയത്. കാലിൽ മുറിവുള്ള ജാമിൽ രണ്ട് കിലോമീറ്റർ നടന്ന് വീട്ടിലെത്തുകയായിരുന്നു. രക്ഷിതാവ് സ്കൂൾ അധികൃതർക്ക് പരാതി നൽകി.
Tags:    
News Summary - private bus cruelty-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.