നിലമ്പൂർ: ഗിന്നസ് വേൾഡ് റെക്കോഡ് ദിനത്തിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ സംഘടിപ്പിച്ച നക്ഷത്ര ചാട്ടത്തിൽ വഴിക്കടവ് സ്വദേശി കുഴീരി പ്രവീണിന് ഗിന്നസ് നേട്ടം.
30 സെക്കന്‍ഡിൽ 40 തവണ നക്ഷത്ര ചാട്ടം നടത്തിയാണ് പ്രവീൺ താരമായത്. കൈകൾ ഇരുവശങ്ങളിലായി ഭൂമിക്ക് സമമായി ഉയർത്തി കാലുകളും ഇരുവശങ്ങളിലാക്കി പിൻഭാഗം നേരയാക്കി ഉയർന്നു ചാടുക. നിലത്തു പതിക്കുമ്പോൾ മുട്ടുകൾ വളച്ച് കൈകൾ തറയിൽ തൊടുക. ഇതാണ് നക്ഷത്ര ചാട്ടത്തിെൻറ രീതി.
സെപ്റ്റംബർ 10 ലോക് ഡൗൺ കാലത്ത് ജി.ഡബ്ല്യൂ.ആർ ചാലഞ്ച് എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡ്സ് നടത്തിയ -ഒരാൾക്ക് 30 സെക്കൻഡ് കൊണ്ട് എത്ര തവണ ഇരുന്ന് എഴുന്നേൽക്കാനാവും എന്ന മത്സരത്തിലും പ്രവീൺ ഒന്നാമനായിരുന്നു. 30 സെക്കൻഡിൽ 24 തവണ പ്രവീൺ ഇരുന്ന് എഴുന്നേറ്റാണ് നേട്ടം കൈവരിച്ചത്.
ലോക്ഡൗൺ കാലത്ത് നേരിട്ട് മത്സരം സാധ്യമല്ലാത്തതിനാൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാനാണ് നിർദേശിച്ചത്. നിലത്ത് ചമ്രം പടിഞ്ഞിരുന്നു പിന്നെ എഴുന്നേറ്റ് മുട്ടുമടക്കാതെ നിവർന്ന് നിൽക്കണം. ഇതാണ് ഇരുന്ന് എഴുന്നേൽക്കൽ മത്സരം.
വഴിക്കടവിലെ കെ. ജയരാജെൻറയും രമാദേവിയുടെയും മകനാണ് പ്രവീൺ. ഓട്ടോമൊബൈൽ എൻജിനീയറായ ഈ യുവാവ് ഇപ്പോൾ മഞ്ചേരിയിൽ പോപ്പുലർ മാരുതി സർവിസിൽ അഡ്വൈസറായി ജോലി ചെയ്യുന്നു. കരാേട്ടയും കുംഫുവും അഭ്യസിച്ചത് നേട്ടം കൈവരിക്കാൻ സഹായമായെന്ന് പ്രവീൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.