ബംഗളൂരു: അനുമതിയില്ലാതെ യോഗം ചേർന്ന പോപ്പുലർ ഫ്രണ്ട് ഒാഫ് ഇന്ത്യയ ിലെ (പി.എഫ്.ഐ) 16 അംഗങ്ങളെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോട തി ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. കരിമ്പിൻതോട്ടത്തിൽ രഹസ്യ യോഗം ചേ ർന്നതിനാണ് മാണ്ഡ്യയിലെ കെ.ആർ പേട്ട് താലൂക്കിലെ കരിമ്പിൻതോട്ടത്തിൽനിന്ന് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായവരിൽ ചിലർ കലാപത്തിലും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് കെ. പരശുറാം പറഞ്ഞു. ഹുൻസൂരിൽനിന്നുള്ള രണ്ടുപേരാണ് യോഗത്തിന് നേതൃത്വം നൽകിയത്. പരേഡ് നടത്തുന്നതിനുള്ള പരിശീലനത്തിനാണ് ഒത്തുചേർന്നതെന്നാണ് അംഗങ്ങൾ പൊലീസിനോട് പറഞ്ഞത്.
എന്നാൽ, അത്തരമൊരു യോഗം ചേരാൻ അനുമതി വാങ്ങിയിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ഉപാധികളോടെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇത്തരം യോഗം ചേർന്നതിനെതിരെ വ്യാഴാഴ്ച ബന്ദ് ആചരിക്കുമെന്ന് ബജ്റംഗ്ദള്‍ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.