െകാച്ചി: ക്ഷേത്രോത്സവത്തിന് ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനും ഹിന് ദു പൊലീസുകാരെ ആവശ്യപ്പെട്ട് പൊലീസ് കമീഷണർക്ക് ദേവസ്വം അസി. കമീഷണറുടെ അേപക്ഷ . പൊലീസ് അസോസിയേഷൻ ഉൾപ്പെടെ ഇടപെട്ട് സംഭവം വിവാദമായതോടെ ഇത് പിൻവലിച്ച് ത ൃപ്പൂണിത്തുറ ഗ്രൂപ് ദേവസ്വം അസി. കമീഷണർ തലയൂരി. ഹിന്ദു പൊലീസ് എന്ന ഭാഗം തിരുത്തി പുതിയ അപേക്ഷ നൽകി.
ഫെബ്രുവരി എട്ടിന് വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിന് ഹിന്ദുക്കളായ പൊലീസ്, വനിത പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23നാണ് അസി. കമീഷണർ അപേക്ഷ നൽകിയത്. ക്ഷേത്രത്തിന് മുൻവശത്ത് മൊബിലിറ്റി ഹബ് നിലവിൽ വന്നതിനാലുണ്ടാകുന്ന ഗതാഗതതടസ്സം നീക്കാനും കാവടി ഘോഷയാത്രകൾ ഉള്ളതിനാൽ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നം നേരിടാനും ഹിന്ദുക്കളായ പൊലീസുകാരെ നിയോഗിക്കണമെന്ന് അപേക്ഷയിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ പകർപ്പ് മരട് സ്റ്റേഷൻ ഓഫിസർക്കും നൽകി. അപേക്ഷ ശ്രദ്ധയിൽപെട്ടതോടെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധവുമായെത്തി. ഇത്തരമൊരു അപേക്ഷ ആശങ്കയുണ്ടാക്കുന്നതാണെന്നും അപേക്ഷ പരിഗണിക്കരുതെന്നും സിറ്റി പൊലീസ് കമീഷണറോട് അസോസിയേഷൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ ഭാരവാഹികൾ സംഭവം രേഖാമൂലം ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രെനയും അറിയിച്ചു. മതേതര സമൂഹത്തിൽ അപരിഷ്കൃതമായ നടപടിയാണിതെന്നും ഉയർന്ന മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന പൊലീസ് സേനയെ ജാതി തിരിച്ച് കാണുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.സംഭവം വിവാദമായതോടെ അപേക്ഷ പിൻവലിക്കാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു. തിരുത്ത് വരുത്തി പുതിയ അപേക്ഷയും നൽകി. എല്ലാ വർഷവും പൊലീസിനെ നിയോഗിക്കാൻ ആവശ്യപ്പെട്ട് ഇത്തരമൊരു അപേക്ഷ പതിവുള്ളതാണെന്നാണ് ദേവസ്വം അസി. കമീഷണറുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.