പള്ളികളിൽ നമസ്കാരം: നിരവധി പേർക്കെതിരെ കേസ്

കോഴിക്കോട്: ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നിയമം ലംഘിച്ച് ജുമുഅ നമസ്കാരം നടത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കെതിരെ കേസ്. പള്ളി കമ്മിറ്റി സെക്രട്ടറിയും ഇമാമും ഉള്‍പ്പെട ആറുപേര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തു. പുതിയാപ്പ് മാക്കൂല്‍ പീടികയില്‍ മസ്ജിദ്നൂര്‍ പള്ളി സെക്രട്ടറി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്.

നിരോധനാജ്ഞ ലംഘിച്ച് നമസ്കാരത്തിനായി പള്ളിയില്‍ ഒത്തുചേര്‍ന്ന ഏഴുപേരെ മലപ്പുറം പോത്തുകല്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് കോലോംപാടം മസ്ജിദില്‍ നമസ്കാരത്തിനെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കമ്പളക്കല്ല് ടൗൺ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്കെതിരെ മലപ്പുറം വഴിക്കടവ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കൂട്ടപ്രാർഥന നടത്തിയ ഖതീബ് ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസ്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

കൂത്തുപറമ്പ് പൂക്കോടിനടുത്ത പാറാലിൽ പൊലീസിെൻറ വിലക്ക് ലംഘിച്ച് പള്ളിയിൽ നമസ്കാരത്തിനെത്തിയവർക്കെതിരെ കേസെടുത്തു. ഖത്തീബ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒരു സംഘം പള്ളിയിൽക്കയറി നമസ്കരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെരുവമ്പായി മഖാം മസ്ജിദ് ഭാരവാഹികൾക്കെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - police take action against people who did prayer in masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.