തിരുവനന്തപുരം: ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൊലീസ് സേനയെ സജ്ജമാക്കി നിർത്താ ൻ നിർദേശം. ലോക്ഡൗൺ നടപടികളിൽനിന്ന് മാറ്റിനിർത്തിയിരുന്ന പൊലീസിലെ കായിക താര ങ്ങളെയും തിരിച്ചുവിളിച്ചു. കോവിഡ് ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇൗ സന്നാ ഹം. സായുധ സേനാ വിഭാഗങ്ങളിലെ ഒരു കൂട്ടം പൊലീസുകാരെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാക്കിനിർത്തണമെന്ന് ബറ്റാലിയൻ എ.ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് ഡി.ജി.പി നിർദേശം നൽകി. ക്യാമ്പുകളിലും മതിയായ ശ്രദ്ധ പതിപ്പിക്കണം. ക്യാമ്പുകൾ വൃത്തിയായി സൂക്ഷിക്കുന്നെന്ന് കമാൻഡൻറുമാർ ഉറപ്പുവരുത്തണം. പൊലീസുകാർക്കിടയിൽ വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവയെക്കുറിച്ച് വ്യക്തമായ ബോധമുണ്ടാക്കണം. ഏതു സാഹചര്യമുണ്ടായാലും നേരിടാൻ ക്യാമ്പുകളിലെ പൊലീസുകാരെ സന്നദ്ധരാക്കണം.
ലോക്ഡൗൺ ഉൾപ്പെടെ കർശനമായി നടപ്പാക്കാൻ പൊലീസ് രാവും പകലും റോഡിൽ കഴിയുമ്പോൾ സേനയിലെ കായികതാരങ്ങളെ മാത്രം വീട്ടിലിരിക്കാൻ അനുവദിച്ചത് സേനയിൽ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇവരും എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കണമെന്നും ഡ്യൂട്ടി സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും ഉത്തരവിൽ പറയുന്നു,.
അതിനിടെ, ലോക്ഡൗൺ ജോലികളിൽനിന്ന് റെയിൽവേ പൊലീസിലെ ചിലർ മാറിനിൽക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. എല്ലാ സ്പെഷൽ യൂനിറ്റുകളിലെയും പൊലീസുകാരുടെ സേവനം വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും റെയിൽവേ പൊലീസിെൻറ കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് മരണം രണ്ടായ സാഹചര്യത്തിൽ കൂടുതൽ കർശനവും ജാഗ്രതയോടുമുള്ള പ്രവർത്തനമാണ് പൊലീസ് ഉദ്ദേശിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുന്നതിനു പുറമെ പുതിയ ഓർഡിനൻസിെൻറ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നതും പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.