കോഴിക്കോട്: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച മനുഷ്യാവകാശ പ്രവർത്തകൻ നദീറിെൻറ വീട്ടിൽ പൊലീസ് റെയ്ഡ്. നദീറിെൻറ വീട്ടിൽ ആറളം പൊലീസാണ് റെയ്ഡ് നടത്തുന്നത്.
അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നേരത്തെ നദീറിനെ പൊലീസ് വിട്ടയച്ചത്. എന്നാൽ യുവാവിനെതിരെ കേസെടുക്കാൻ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിൽ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
ഇരിട്ടി ആറളത്തെ വിയറ്റ്നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.