തിരുവനന്തപുരം: ധൂർത്താേരാപണങ്ങൾ തള്ളി പൊലീസിനായി ഹെലികോപ്ടർ വാടകക്കെടുക്കാൻ ദ്രുതഗതിയിൽ നീക്കം. ഹെലികോപ്ടറിനായുള്ള ടെക്നിക്കൽ ബിഡ് ഡിസംബർ നാലിന് തുറക്കും. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്ടർ മൂന്ന് വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്.
പൊതുേമഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ കമ്പനികളെയും ബിഡിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്ത്, ഭരണവിഭാഗം എ.ഡി.ജി.പി മനോജ് എബ്രഹാം, സ്റ്റോർ പർച്ചേസ് ഡിപ്പാർട്മെൻറ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ബിഡിെൻറ പരിശോധന ഡിസംബർ ആറിന് പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. അതിന് ശേഷം തുടർനടപടികളുമായി മുന്നോട്ട് പോകും.
സംസ്ഥാനത്തിെൻറ സാമ്പത്തിക സ്ഥിതിയിൽ അധിക ബാധ്യതയുണ്ടാക്കുന്ന ഹെലികോപ്ടർ വാടകക്കെടുക്കുന്ന നടപടിയിൽനിന്ന് പിന്മാറണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, പൊലീസ് നവീകരണത്തിെൻറ ഭാഗമായാണ് നടപടിയെന്നും മാവോവാദി വേട്ടക്ക് ഉൾപ്പെടെ കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കിൽ ഹെലികോപ്ടർ വേണമെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങളും വ്യക്തമാക്കുന്നു.
2020 ഏപ്രിലിലാണ് ഡൽഹി പവൻഹാൻസ് കമ്പനിയിൽനിന്ന് ഒരു വർഷത്തേക്ക് ഹെലികോപ്ടർ സർക്കാർ വാടകക്കെടുത്തത്. 1.44 കോടി രൂപയും ജി.എസ്.ടിയുമായിരുന്നു മാസവാടക. ഹെലികോപ്ടർ വാടക, സംരക്ഷണം എന്നിവക്കായി സംസ്ഥാന സർക്കാർ െചലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം വേറെയും െചലവഴിച്ചു.
കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകിയ അതേ സൗകര്യമുള്ള ഹെലികോപ്ടറിന് ഛത്തിസ്ഗഢ് നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാർ കഴിഞ്ഞ ഏപ്രിലിൽ അവസാനിച്ചു.
പിന്നാലെ പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കാൻ ഡി.ജി.പി നൽകിയ ശിപാർശ കോവിഡ് വ്യാപനത്തെ തുടർന്ന് നടപ്പായില്ല. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒക്ടോബറിലാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.