സ്പിരിറ്റ് മോഷണക്കേസ് പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി

തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണക്കേസിലെ ഏഴാം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റ് മറിച്ചു വിറ്റ കേസിൽ മധ്യപ്രദേശിൽ പിടിയിലായ സതീഷ് ബാൽ ചന്ദ് വാനിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്റ്ററേറ്റ് കോടതിയിലാണ് പുളിക്കീഴ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.

അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശിൽ പോയ സി ഐ ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം സേന്തൂർ റൂറൽ പോലീസിന്റെ കസ്റ്റഡിയിലുള്ള സതീഷ് ബാൽ ചന്ദ് വാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇയാളെ പുളിക്കീഴിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നതെന്ന് സി ഐ ഇ . ഡി ബിജു പറഞ്ഞു.

കേസിൽ പിടിയിലായ ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാർ , സിജോ തോമസ്, അരുൺ കുമാർ എന്നിവർ റിമാന്റിലാണ്. കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സസ് പി.ഏബ്രഹാം, പേർസണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.