കോഴിക്കോട്: അപ്രതീക്ഷിതമായി കിട്ടിയ വിഷു കോടിയിൽ തിളങ്ങി നിൽക്കുകയാണ് എയ്െഷൽ. വയനാട് കലക്ടറേറ്റിലെ എമ ർജൻസി ഓപ്പറേറ്റിംഗ് സെൻററിലെ ദുരന്തനിവാരണ അതോറിറ്റി ജില്ല പ്രോഗ്രാം ഓഫിസർ അമിത് രമണെൻറ മകനാണ് അഞ്ച് മാസം പ്രായമുള്ള എയ്‌ഷെൽ. മലപ്പുറം ജില്ലയിലെ തിരൂർ മംഗലം പഞ്ചായത്തിലാണ് അമിത്തിെൻറ ഭാര്യ നീതുവിെൻറ വീട്. ലോക്ഡൗൺ കാരണം എയ്‌ഷെലിനും നീതുവിനും വയനാട് ബത്തേരിയിൽ അമിത്തിെൻറ വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
ഒന്നരമസമായി ലീവ് പോലും എടുക്കാതെ കൊറോണ കൺട്രോൾ സെല്ലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കോഓഡിനേഷൻ ജോലിയിലാണ് അമിത്. കുഞ്ഞിനൊപ്പം ആദ്യ വിഷു ആഘോഷിക്കാൻ പറ്റാത്തതിെൻറ വിഷമം പറഞ്ഞപ്പോൾ വയനാട് കലക്ടറേറ്റിലെ സഹപ്രവർത്തകർ ആലോചിച്ച ആശയമാണ് തിരൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വിഷു കോടി എത്തിച്ചുനൽകുക എന്നത്. ഉടനെ തിരൂർ സബ് ഇൻസ്‌പെക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടെ അവർ വിഷു കോടി എത്തിച്ചുനൽകാം എന്ന് പറഞ്ഞു. വിഷുദിനത്തിൽ തന്നെ പൊലീസ് കോടിയുമായി വീട്ടിലെത്തി. നിനച്ചിരിക്കാതെ ലഭിച്ച സമ്മാനത്തിെൻറ സന്തോഷമായിരുന്നു വീട്ടിൽ. കുഞ്ഞു ഐഷലിന് വിഷു ആശംസകളും പൊലീസ് നേർന്നു.
സാമൂഹിക അകലം പാലിച്ച് പായസം കുടിച്ച് പോവാം എന്ന വീട്ടുകാരുടെ ക്ഷണം സ്നേഹപൂർവം നിരസിച്ച് കോവിഡ് കാലത്തെ ജാഗ്രത ഓർമിപ്പിച്ചാണ് പൊലീസ് മടങ്ങിയത്. തിരൂർ എസ്.ഐയോടും സംഘത്തിനോടും വയനാട് കലക്ടറേറ്റിലെ കൊറോണ സെല്ലിലെ എല്ലാവരും നന്ദി അറിയിച്ചു. പൊലീസിെൻറ കരുതലിനും സ്നേഹത്തിനും അമിത്തും പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.