അബദ്ധത്തിൽ ‘കസ്റ്റഡിയിലെടുത്ത പന്ത്’ നിഹാലിന് തിരികെ നൽകി പൊലീസ്

തിരുവനന്തപുരം: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കുകയും ലോക്ഡൗൺ ല ംഘകരെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ പൊലീസിെൻറ നടപടി ഒരു കുഞ്ഞു മനസ്സിനെ വേദനിപ ്പിച്ചു. വെള്ളമുണ്ട സ്വദേശിയായ നിഹാൽ എന്ന ഒമ്പത് വയസ്സുകാരനെയാണ് പൊലീസുകാരുടെ പ്രവൃത്തി വേദനിപ്പിച്ചത്. ലോക്ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ചവരുടേതെന്ന് കരുതി പൊലീസ് തെൻറ പന്ത് എടുത്തുകൊണ്ടുപോയതാണ് കുഞ്ഞു നിഹാലിനെ വേദനിപ്പിച്ചത്. ഒടുവിൽ കുഞ്ഞുമനസ്സിെൻറ നൊമ്പരം അറിഞ്ഞ പൊലീസ് നിഹാലിന് പന്ത് തിരികെ നൽകി.

വെള്ളമുണ്ടയിലെ ഏതാനും മുതിർന്ന കുട്ടികൾ കഴിഞ്ഞ ദിവസം വൈകുന്നേരം ലോക്ഡൗൺ ലംഘിച്ച് ഫുട്ബാൾ കളിച്ചിരുന്നു. ഇൗ സമയം അതുവഴി വെള്ളമുണ്ട പൊലീസ് സംഘം പട്രോളിങ്ങിനായി വന്നതോടെ അവർ പന്ത് ഉപേക്ഷിച്ച് ഓടി. കുട്ടികൾ ഓടിയെങ്കിലും അവരുടെ പന്ത് പൊലീസ് പൊലീസ് എടുത്ത് വണ്ടിയിലിട്ടു. തൊട്ടടുത്ത് കിടന്ന മറ്റൊരു പന്തും പൊലീസിെൻറ ശ്രദ്ധയിൽപെട്ടു. അവരുടേതാണെന്ന ധാരണയിൽ പൊലീസ് ആ പന്തും ‘കസ്റ്റഡിയിലെടുത്തു’. എന്നാൽ അത് നിഹാലിെൻറതായിരുന്നു.

പന്ത് നഷ്ടപ്പെട്ടതോടെ നിഹാലിന് വിഷമം താങ്ങാനായില്ല. പന്ത് നഷ്ടപ്പെട്ട വേദനയിൽ ആ കൊച്ചു കുട്ടി ഉറങ്ങാതെ ഖുർ ആൻ പാരായണം നടത്തി തെൻറ പന്ത് തിരികെ കിട്ടാൻ പ്രാർഥിക്കുകയായിരുന്നു. മകെൻറ വിഷമം കണ്ട് ഉമ്മ പറഞ്ഞതനുസരിച്ച് അയൽക്കാരൻ സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞതോടെയാണ് കാര്യത്തിെൻറ ‘ഗൗരവം’ പൊലീസിന് മനസ്സിലായത്. തുടർന്ന് തിങ്കളാഴ്ച രാവിലെ എ.എസ്.ഐ സാദിർ തലപ്പുഴ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെത്തി നിഹാലിന് പന്ത് തിരികെ നൽകുകയായിരുന്നു.

Tags:    
News Summary - police gave ball to nihal -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.