ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയെ പുറത്ത് നിർത്തിയ സംഭവം; ഗേറ്റ് കീപ്പർക്കെതിരെ പൊലീസ് കേസെടുത്തു

കൊട്ടാരക്കര : ചുരിദാർ ധരിച്ച് സ്കൂളിലെ ത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ ഗേറ്റ് കീപ്പർ ശശാങ്കനെതിരെ കാെട്ടാരക്കര പാെലീസ് കേസെടുത്തു. ഇതോടെ ഈശ്വരവിലാസം സ്കൂൾ മാനേജ്മെൻ്റ് ശശാങ്കനെ ജാേലിയിൽ നിന്ന് പുറത്താക്കി. രണ്ട് ദിവസം മുമ്പ് നെടുവത്തൂർ ഈശ്വരവിലാസം സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രഥമാധ്യാപിക സിന്ധു എസ്.നായരെ മാനേജറിൻ്റെ നിർദ്ദേശത്താൽ ഗേറ്റ് കീപ്പർ സ്കൂളിലേക്ക് പ്രവേശിപ്പിച്ചില്ല. ഒടുവിൽ അധ്യാപിക ഗേറ്റിന് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാെലീസ് എത്തിയാണ് ഇവരെ സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. സംഭവത്തിൽ മാനേജർ കുറ്റക്കാരനല്ലെന്നും ഗേറ്റ്കീകീപ്പർ തടഞ്ഞതാണെന്നുമാണ് സ്കൂൾ മാനേജ്മെൻ്റ് പറയുന്നത്.
News Summary - Teacher was kept outside the school wearing churidar; Police have registered a case against the gatekeeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.