കോഴിക്കോട്: ഇന്നലെ തിരുവനന്തപുരത്ത് നടന്ന പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷം. മലപ്പുറത്ത് പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലിസ് ബാരിക്കേഡ് മറികടന്ന് ജല പീരങ്കി വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിക്കുകയായിരുന്നു.
എസ്.പി ഓഫീസിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പ്രവർത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ പ്രവര്‍ത്തകർ മറ്റുവഴികളിലൂടെ എസ്.പി ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിക്കുകയും ജല പീരങ്കി വാഹനത്തിന് മുകളിൽ കയറുകും വെള്ളം പമ്പ് ചെയ്യുന്ന വാൾവ് മറ്റ് ഭാഗത്തേക്ക് തിരിച്ചുവെക്കുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡ് പൂർണായും പ്രവർത്തകർ തകർത്തിരുന്നു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളിനുമിടയാക്കി. ഓഫീസ് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃശൂരിലും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജ് തെരഞ്ഞടുപ്പ് വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലിസ് നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ മാര്‍ച്ച് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.