കോട്ടയം: ബുധനാഴ്ച മുതൽ കൂടുതൽ സ്വകാര്യ ബസുകൾ സർവിസിനിറക്കാൻ ഉടമകൾ ആേലാചിക്കുന്നു. ഇതിനായി സർക്കാറിെൻറ അനുമതി തേടി. യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണിത്. കെ.എസ്.ആർ.ടി.സി ബസുകളിലും യാത്രക്കാർ കൂടുതലാണ്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി യൂനിറ്റ് ഓഫിസർമാർക്ക് വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദീർഘദൂര സർവിസുകളും ആരംഭിക്കും.
അതിനിടെ ബസ് ചാർജ് വർധന നടപ്പാക്കാൻ കഴിയില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തി അറിയിച്ചു. കൂടുതൽ ബസുകൾ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും ഡീസലിന് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ ചാര്‍ജ് കൂട്ടണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെയും ഗതാഗത-, ധനമന്ത്രിമാരെയും കാണാനുള്ള നീക്കത്തിലാണ് ഉടമകളുടെ സംഘടനകൾ.
അണ്‍ലോക് പ്രക്രിയയുടെ ഭാഗമായി ഒറ്റ- ഇരട്ട ക്രമത്തിലുള്ള സ്വകാര്യ ബസ് സര്‍വിസ് എന്ന ആശയം പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തീരുമാനം ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.