മലപ്പുറം: ഷുക്കൂര്‍ എന്ന വിദ്യാര്‍ഥിയെ കൊന്നവര്‍ തന്നെ അത് മുദ്രാവാക്യമായി സ്വീകരിക്കുകയും വീണ്ടും പ്രയോഗവത്കരിക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്യുന്നത് ഏറെ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സി.പി.എം നേതാക്കള്‍ മറുപടി പറയണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഷുക്കൂര്‍ എന്നത് എന്നും വേദനിക്കുന്ന ഓര്‍മയാണ്. ഇത്തരം മുദ്രാവാക്യങ്ങള്‍ കേട്ടുനില്ക്കുന്നത് പോലും ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.
മൂത്തേടത്ത് ഡി.വൈ.എഫ്.ഐ നടത്തിയ കൊലവിളി ഏറെ അപകടം നിറഞ്ഞതാണ്. ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോകും. കോവിഡ് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ഇരുട്ടടിയാണ് 16ാം ദിവസവും തുടരുന്ന ഇന്ധന വില വര്‍ധന. യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്തിെൻറ അധിക നികുതി ഒഴിവാക്കിയിരുന്നു. ഈ മാതൃക കാണിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മുദ്രാവാക്യം വിളി: ഇടതുനേതാക്കള്‍ നിലപാട് വ്യക്തമാക്കണം –പി.കെ. കുഞ്ഞാലിക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.