കൊച്ചി: പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് അടുത്ത ഡിവിഷൻ ബെഞ്ചും പിന്മാറി. കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നി വർ നേരേത്ത ഒഴിവായിരുന്നു. തുടർന്ന് കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വെള്ളിയാഴ്ച പിന്മാറിയത്.
ജസ്റ്റിസ് ചിദംബരേഷ് അഭിഭാഷകനായിരിക്കെ പള്ളിക്കേസുകളിൽ ഹാജരായിട്ടുണ്ടെന്ന് കക്ഷികൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഒഴിവായത്. എല്ലാ ബെഞ്ചുകളും ഇത്തരത്തിൽ ഒഴിവായാൽ കേസിെൻറ ഗതി എന്താകുമെന്ന് വാക്കാൽ ആരാഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം. ഇനി ഇൗ ഹരജികൾ മൂന്നാമതൊരു ബെഞ്ച് മുമ്പാകെയാവും പരിഗണനക്കെത്തുക.
പിറവം സെൻറ് മേരീസ് പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒാർത്തഡോക്സ് വിഭാഗവും പ്രശ്നങ്ങൾ ഒത്തുതീർക്കാൻ സമാധാനപരമായ ശ്രമങ്ങൾ വേണമെന്നാവശ്യപ്പെട്ട് യാക്കോബായ പക്ഷവും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.