വ്യാജ ഒപ്പ് ആരോപണം ബി.ജെ.പി നേതാക്കൾക്ക് അറിവില്ലാത്തതിനാൽ -മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ ഒപ്പ് ആരോപണത്തിൽ ബി.ജെ.പിക്ക് വിശദമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി നേതാക്കൾക്ക് അറിവില്ലാത്തതിനാലാണ് അത്തരമൊരു ആരോപണമുന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒപ്പ് തേൻറത് തന്നെയാണെന്നും വ്യാജമല്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫയലിൽ ഒപ്പിട്ടത്. സെപ്തംബർ ആറിന് 39 ഫയലുകളാണ് അയച്ചു തന്നത്. ഇത് ഒപ്പിട്ട് നൽകുകയായിരുന്നു. നേരത്തെയും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം തൻെറ ഐപാഡിലുണ്ട്. നേരത്തെ കെ.സി.ജോസഫ് എം.എൽ.എ 2018ൽ ഇക്കാര്യത്തിൽ ചോദ്യമുന്നയിച്ചപ്പോൾ വിശദമായ മറുപടി നൽകിയിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയുടെ ആരോപണം ലീഗ് വാശിയോടെ ഏറ്റെടുക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ഇതിൻെറ പശ്ചാത്തലത്തിലാണ്. എങ്ങനെയാണ് ഫയലുകൾ ഒപ്പിട്ടുന്നത് അദ്ദേഹത്തിന് അറിയാത്തത് കൊണ്ടല്ല ആരോപണം ഉന്നയിച്ചത്. ബി.ജെ.പിക്കാരുടെ കൈയിൽ ഫയലുകൾ എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi Vijayn on bjp Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.