കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ സംസ്ഥാന രാഷ്ട്രീയം തിളക്കവേ, വെള്ളിയാഴ്ച കാസർകോെട്ടത്തിയ മുഖ്യമന്ത് രി പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചില്ല. ശരത്ലാലിെൻറയും കൃപേഷിെൻറയും വീട്ടിൽ പോകാ ൻ മുഖ്യമന്ത്രിക്ക് താൽപര്യമുണ്ടായിരുന്നുവെങ്കിലും കോൺഗ്രസ് നേതൃത്വം മുഖംതിരിച്ചതായാണ് വിവരം.
മുഖ ്യമന്ത്രി വരുമെന്ന പ്രതീക്ഷയിലായിരുന്നു െകാല്ലപ്പെട്ടവരുടെ കുടുംബം. മുഖ്യമന്ത്രിക്ക് സ്വാഗതമെന്നും ഞങ്ങ ളുടെ ദുരവസ്ഥ അദ്ദേഹം നേരിട്ട് മനസ്സിലാക്കെട്ടയെന്നും കൃപേഷിെൻറ പിതാവ് കൃഷ്ണൻ രാവിലെ പറഞ്ഞു. സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യമുൾപ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ പറയാനിരുന്ന അദ്ദേഹം, മുഖ്യമന്ത്രി വരുന്നില്ലെന്ന വിവരമറിഞ്ഞപ്പോൾ നിരാശ മറച്ചുവെച്ചതുമില്ല. മുഖ്യമന്ത്രി വീട്ടിൽ വരാത്തത് വേദനാജനകമെന്ന് കൃഷ്ണൻ പ്രതികരിച്ചു.
മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ജില്ലയിലെ കോൺഗ്രസ് നേതൃത്വം അതിന് അനുകൂല നിലപാടല്ല എടുത്തതെന്ന് പി. കരുണാകരൻ എം.പി പറഞ്ഞു. കോൺഗ്രസ് നേതൃത്വം നിഷേധാത്മക സമീപനം സ്വീകരിച്ചതിനാലാണ് മുഖ്യമന്ത്രി ഇരുവരുടെയും വീടുകളിൽ പോകാതിരുന്നതെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം കെ.വി. കുഞ്ഞിരാമൻ പറഞ്ഞു.
എന്നാൽ, ഇക്കാര്യത്തിൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നും അത്തരം ഒരു നിലപാടെടുത്തിട്ടില്ലെന്നും ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ വ്യക്തമാക്കി. മുഖ്യമന്ത്രി വീടുകളിൽ പോകുന്നതിന് എതിരു നിൽക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും തങ്ങൾ അനുകൂല നിലപാടെടുത്തില്ലെന്നു പറയുന്നത് പ്രത്യേക താൽപര്യം മുൻനിർത്തിയാകുമെന്നും ഹക്കീം കുന്നിൽ പറഞ്ഞു.
രാവിലെ കാസർകോട്ടായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യപരിപാടി. അടുത്ത പരിപാടി കാഞ്ഞങ്ങാട്ടും. പെരിയ വഴിയാണ് മുഖ്യമന്ത്രി കാസർകോട്ടുനിന്ന് കാഞ്ഞങ്ങാേട്ടക്ക് എത്തിയത്. കാസർകോെട്ട പാർട്ടി പരിപാടിയിൽ ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, പെരിയ വഴി കടന്നുപോകുേമ്പാൾ ഇരകളുെട വീട്ടിലെത്തുമെന്ന പ്രതീക്ഷ പൊതുവിലുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് ശക്തികേന്ദ്രത്തിലെ വീട്ടിൽ മുഖ്യമന്ത്രി എത്തിയാൽ പ്രവർത്തകരുടെ പ്രതികരണം സംബന്ധിച്ച് പാർട്ടിക്കും പൊലീസിനും ആശങ്കകളുണ്ടായിരുന്നു.
പ്രവർത്തകരെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിെൻറ ഇടപെടൽ സി.പി.എം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അങ്ങനെയെന്തെങ്കിലും ഉറപ്പുനൽകാൻ കോൺഗ്രസ് നേതൃത്വം തയാറായില്ല. ഇരട്ടക്കൊലയിൽ സി.പി.എമ്മിനേറ്റ പരിക്ക് മയപ്പെടുത്തുകയാണ് മുഖ്യമന്ത്രി വീട് സന്ദർശിക്കാനൊരുങ്ങിയതിെൻറ രാഷ്ട്രീയ ലക്ഷ്യം. ഇപ്പോൾ തങ്ങൾക്കുള്ള മേൽക്കൈ കളയേണ്ടതില്ലെന്ന നിലപാടെടുത്ത കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് തടയിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.