ആരാധനാലയങ്ങൾ തുറന്നാലും ആൾക്കൂട്ടം അനുവദിക്കില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര മാർഗനിർദേശം ലഭിച്ചശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ തുറന്നാലും ആൾക്കൂട്ടം അനുവദിക്കില്ല. 

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ടുമുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാെമന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടില്ല. കേന്ദ്രത്തിെൻറ മാർഗനിർദേശങ്ങൾ വരുന്നതിെൻറ അടിസ്ഥാനത്തിൽ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്ന് വിവിധ മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ആരാധനാലയങ്ങളിൽ സാധാരണ നില പുനസ്ഥാപിച്ചാൽ വലിയ ആൾക്കൂട്ടമുണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തിൽ അവ വലിയ രോഗവ്യാപനത്തിന് കാരണമാകുമെന്നുമുള്ള സർക്കാർ നിലപാട് ഇവരെ അറിയിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ വിഭാഗങ്ങളുമായി മൂന്നു ഘട്ടമായാണ് ചർച്ച നടത്തിയത്. 

Tags:    
News Summary - Pinarayi Vijayan Press Meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.