കൊടിയെടുക്കാതെ കോൺഗ്രസ് സംഘ്പരിവാറുമായി സഹകരിക്കുന്നു- പിണറായി

കോഴിക്കോട്: കൊടിയെടുക്കാതെ സംഘപരിവാറുമായി സഹകരിക്കാമെന്നാണ് ശബരിമല വിഷയത്തിലെ കോൺഗ്രസിെൻറ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഡി.വൈ.എഫ്.െഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിെൻറ പല നേതാക്കളും ബി.ജെ.പിയിലെത്തിയെന്നും പിണറായി കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നടക്കുേമ്പാൾ ഇതിനെ അനുകൂലിച്ചവരാണ് ആർ.എസ്.എസും ബി.ജെ.പിയും കോൺഗ്രസും. വിധി വന്നപ്പോഴും ഇവർ ഇതിനെ സ്വാഗതം ചെയ്തു. ചരിത്രവിധിയാണ് ഇതെന്നായിരുന്നു കോൺഗ്രസിെൻറ പ്രതികരണം. പിന്നീട് കേരളത്തിെൻറ മതനിരപേക്ഷതയെ തകർക്കാനായാണ് ഇവർ വിധിയെ എതിർത്ത് രംഗത്തെത്തിയതെന്നും പിണറായി പറഞ്ഞു.

പാർലമെൻറിൽ വായ് തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. പാർലമെൻറിൽ സർക്കാറിനെതിരായ പല പ്രശ്നങ്ങളും ഉന്നയിക്കുേമ്പാൾ അതിനൊന്നും മറുപടി നൽകാൻ നരേന്ദ്ര മോദി തയാറാവുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

ഫാസിസമാണ് ആർ.എസ്.എസ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പാർലമെൻറ് ജനാധിപത്യത്തോട് ആർ.എസ്.എസിന് പുച്ഛമാണ്. ഇവരുടെ ഇൗ മനോഭാവമാണ് മോദി സർക്കാറിലുടെ പുറത്ത് വരുന്നത്. സുപ്രീംകോടതിയെ പോലും നിരാകരിച്ചാണ് രാമക്ഷേത്ര വിഷയത്തിൽ ബി.ജെ.പി നേതാക്കൾ പ്രസ്താവന നടത്തുന്നത്. സി.ബി.െഎ, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. റഫാൽ ഇടപാടിൽ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിനായാണ് സി.ബി.െഎ ഡയറക്ടറെ കേന്ദ്രസർക്കാർ മാറ്റിയത്. സി.ബി.െഎയുടെ വിശ്വാസ്യത തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാറിൽ നിന്ന് ഉണ്ടാവുന്നതെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - Pinarayi vijayan calicut speech-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.