തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. എം.എ ബേബി, എ. വിജയരാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ തയാറായില്ലെങ്കിൽ കെ.എൻ ബാലഗോപാലിനെ തൽസ്ഥാനത്തേക്ക് പരിഗണിക്കാനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. എന്നാൽ നിലവിൽ പരിചയ സമ്പന്നനായ നേതാവിനെ തന്നെ പ്രതിപക്ഷ നേതാവായി നിയമിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഭരണകാലയളവിൽ പിണറായി വിജയൻ മുഖ്യമന്ത്രിയും വി.ഡി സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു. നിലവിൽ ഇത് നേരെ തിരിയുന്നു എന്നുള്ളതാണ് ശ്രദ്ധേയം. ഇ.എം.എസ് നമ്പൂതിരിപ്പാടിനു ശേഷം മുഖ്യമന്ത്രി ആയ ശേഷം പ്രതിപക്ഷ നേതാവാകുന്ന ആദ്യ സി.പി.എം നേതാവാണ് പിണറായി വിജയൻ. ധർമടത്ത് നിന്നാണ് അദ്ദേഹം നിയമ സഭാംഗമായി വിജയിച്ചത്.
അതേസമയം, അനിശ്ചിതത്വങ്ങൾക്കിടയിൽ വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.