തിരുവനന്തപുരം/പത്തനംതിട്ട: ശബരിമല വിഷയത്തിൽ തന്ത്രി, പന്തളം രാജ കുടുംബം, സംഘ്പരിവാർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലും വൈകുന്നേരം പത്തനംതിട്ടയിൽ ഇടതുമുന്നണി രാഷ്ട്രീയ വിശദീകരണ യോഗത്തിലും രൂക്ഷമായ കടന്നാക്രമണമാണ് മുഖ്യമന്ത്രി നടത്തിയത്. നട അടച്ചിടുമെന്ന തന്ത്രിയുടെയും ക്ഷേത്രത്തിെൻറ ഉടമസ്ഥത അവകാശപ്പെട്ട പന്തളം കൊട്ടാരത്തിെൻറയും നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രി ക്ഷേത്ര ഉടമാവകാശം ദേവസ്വം ബോർഡിനാണെന്ന് രേഖകൾ ഉദ്ധരിച്ച് വ്യക്തമാക്കി.
സുപ്രീംകോടതി വിധിയിൽ സർക്കാർ പുനഃപരിശോധന ഹരജി നൽകില്ല. വിധി നടപ്പാക്കും.1949ലെ കവനൻറ് (കരാർ) അനുസരിച്ച് അവകാശമുണ്ടെന്ന് ചിലർ പറയുന്നു. കവനൻറിൽ കടക്കെണിയിൽ തിരുവിതാംകൂറിന് രാജ്യവും രാജ്യാധികാരവും അടിയറെവച്ച പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. പന്തളം രാജ്യവും ആദായങ്ങളും ശബരിമല ക്ഷേത്ര നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു.
ശബരിമല ഉൾപ്പെടെ ക്ഷേത്രങ്ങൾ തിരുവിതാംകൂറിെൻറയും തിരു-കൊച്ചി സംസ്ഥാനത്തിെൻറയും െഎക്യകേരളം വന്നപ്പോൾ കേരളത്തിെൻറയും സ്വത്തായി. േദവസ്വം ബോർഡ് വന്നേതാടെ അതിെൻറ ഉടമസ്ഥതയിലും. ക്ഷേത്രത്തിെൻറ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡാണ് -മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി അട്ടിമറിക്കാൻ തന്ത്രിയും പരികർമികളും ചെയ്തത് അംഗീകരിക്കാനാവില്ല. നട അടച്ചിടുമെന്ന പരാമർശം അവിവേകമാണ്. ദർശനത്തിന് ക്ഷേത്രം തുറക്കുകയും അതുകഴിഞ്ഞാൽ അടക്കുകയും ചെയ്യാനുള്ള അധികാരം ബോർഡിനാണ്.തുറന്ന ക്ഷേത്രം ഏത് രീതിയിൽ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശമാണ് തന്ത്രിക്ക്. വിശ്വാസികൾക്ക് ക്ഷേത്രത്തിലെത്താൻ സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിക്കും.സാമൂഹിക പരിഷ്കരണ തീരുമാനങ്ങൾ എളുപ്പം സ്വീകരിക്കപ്പെട്ടിട്ടില്ല. ഗുരുവായൂർ സത്യഗ്രഹം നടന്നപ്പോൾ 1932 ജനുവരി ഒന്നു മുതൽ 28 വരെ ക്ഷേത്രം അടച്ചിട്ടു. മലബാറിലെ ലോകനാർകാവിൽ പിന്നാക്ക വിഭാഗ പ്രവേശനത്തിന് കടത്തനാട് രാജാവ് ഉത്തരവിെട്ടങ്കിലും ക്ഷേത്രം പൂട്ടി ബന്ധപ്പെട്ടവർ സ്ഥലം വിട്ടു, മറ്റൊരു തന്ത്രിയെ കൊണ്ടുവന്ന് ക്ഷേത്രാചാരം നിർവഹിക്കുകയായിരുന്നു. പ്രക്ഷോഭത്തെത്തുടർന്ന് തുറന്നു. കോന്തലയിൽ കെട്ടിയ താക്കോലിലാണ് എല്ലാ അധികാരവുമെന്ന് തന്ത്രി ധരിക്കരുത്. ദേവസ്വം ബോർഡിെൻറ ജീവനക്കാരൻ മാത്രമാണ് തന്ത്രി. ക്ഷേത്രം പൂട്ടിപ്പോകുമെന്ന് പറഞ്ഞാൽ നടപ്പുള്ളതല്ല. പാണ്ഡ്യരാജാക്കന്മാരുടെ കാലത്ത് ആന്ധ്രയിൽനിന്ന് ഇവിടെ കുടിയിരുത്തിയ കുടുംബം മാത്രമാണ് താഴമൺ കുടുംബം. അതിനുമുമ്പ് മലയരയർക്കായിരുന്നു അധികാരം. അയ്യപ്പനെേപാലെ നൈഷ്ഠിക ബ്രഹ്മചാരികളായ ദൈവങ്ങൾ വേറെയുമുണ്ട്. ഉത്തരേന്ത്യയിലുമുണ്ട്. എന്നാൽ, അവിടത്തെ പൂജാരിയും ബ്രഹ്മചാരിയാണ്. എന്നാൽ, ഗൃഹസ്ഥാശ്രമം ഭേദിച്ച് വ്യഭിചാരത്തിലേക്ക് പോയതാണ് ഇവിടത്തെ സംഭവം.
ശബരിമലയെ കലാപഭൂമിയാക്കാൻ സംഘ്പരിവാർ ഗൂഢപദ്ധതി തയാറാക്കിയിരുന്നു. സുപ്രീംകോടതി വിധിപ്രകാരം ശബരിമലയിലെത്തിയ യുവതികള്‍ക്കുനേരെ ആക്രമണമുണ്ടായി. കല്ലേറും മാനസിക പീഡനവും നേരിട്ടു. വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി.
സാധാരണ ഭക്തര്‍ക്ക് തടസ്സം സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ് പൊലീസ് ഇടപെട്ടത്. ഭക്തരായല്ല ബി.ജെ.പിക്കാർ വന്നത്. കലാപത്തിനാണ്. അയ്യപ്പഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്ക് വരണമെന്ന് നിര്‍ദേശം കൊടുക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശബരിമല അക്രമികളുടെ കേന്ദ്രമാക്കാൻ അനുവദിക്കില്ല. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാർ ബാധ്യതയാണ്. പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കും. ക്രിമിനലുകളെ പുറത്താക്കും.സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിെൻറ ഉത്തരവാദിത്തമാണ്. അവലോകന യോഗത്തിൽ പെങ്കടുക്കാൻ വന്ന സ്ത്രീകളോട് പ്രായം ചോദിച്ച േദവസ്വം ജീവനക്കാർക്കെതിരെ നടപടി എടുക്കണം.
ശബരിമല കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിന് കോൺഗ്രസ് പിന്തുണക്കുകയാണ്. വിധി നടപ്പാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.