തിരുവനന്തപുരം: സംസ്ഥാനത്ത് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ‘നിശാജീവിത കേന്ദ്ര’ങ്ങൾ (നൈറ്റ് ലൈഫ് സെൻറർ) ആരംഭിക്കാൻ സർക്കാർ. പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘നാം മുന്ന ോട്ടിൽ’ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേന്ദ്ര ങ്ങൾ കണ്ടെത്താനുള്ള നടപടി കലക്ടർമാർ ആരംഭിച്ചു കഴിെഞ്ഞന്നും അദ്ദേഹം പറഞ്ഞു.
രാത്രി ഏറെ വൈകിയും േജാലി ചെയ്യുന്നവർക്ക് ഉല്ലസിക്കാനായി സംസ്ഥാനത്ത് പബ്ബുകൾ ആ രംഭിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. പിന്നാലെയാണ് നിശാജീവി ത കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് അറിയിച്ചത്.
കേരളത്തിലെ പ്രധാനപ്പെട്ട ചില കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് പറ്റിയ സ്ഥലങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഒരുപാട് സ്ഥലങ്ങൾ ഇങ്ങനെയുണ്ട്. അത്തരം സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ കലക്ടർമാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ചില പ്രത്യേക പ്രദേശങ്ങൾ ഉണ്ടാവും. അവിടെ എല്ലാ തരത്തിലുമുള്ള ഹോട്ടലുകൾ തുറന്ന് കിടക്കും. റസ്റ്റാറൻറുകൾ പൂർണമായി പ്രവർത്തിക്കും. എല്ലാതരത്തിലും സുരക്ഷിതം ആയിരിക്കും. ആ തരത്തിലുള്ള സംവിധാനം സർക്കാർ ചിലയിടങ്ങളിൽ ഒരുക്കുകയാണ്. തിരുവനന്തപുരത്ത് ടെക്നോപാർക്ക് അത്തരത്തിലുള്ള കേന്ദ്രമാണെ’ന്നും മുഖ്യമന്ത്രി പറഞ്ഞു.
‘നിശാജീവിത മേഖല’ ഉമ്മൻ ചാണ്ടി സർക്കാറും മുന്നോട്ടുവെച്ചു
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാറിെൻറ വിവാദമായ എമർജിങ് കേരളയിലും വിഭാവനംചെയ്തിരുന്നത് ‘നിശാജീവിത മേഖല’ (നൈറ്റ് ലൈഫ് സോൺ).
2012 സെപ്റ്റംബറിൽ സർക്കാർ സംഘടിപ്പിച്ച എമർജിങ് കേരളയിലാണ് ഇത്. വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേർന്ന് 18 ഏക്കറിലാണ് കാബറേ തിയറ്ററുകളും ഡിസ്കോതെക്കും മദ്യശാലകളും അടങ്ങുന്ന ‘കുടുംബ ഉല്ലാസകേന്ദ്ര’ ത്തിന് പദ്ധതിയിട്ടത്. ഇൻകെലാണ് 200 കോടി രൂപയുടെ നിർദേശം മുന്നോട്ട് വെച്ചത്.
‘മാധ്യമം ദിനപത്രം’ 2012 സെപ്റ്റംബർ ഏഴിന് വാർത്ത പുറത്ത്കൊണ്ടുവന്നതോടെ നീക്കം വിവാദമായി. എൽ.ഡി.എഫ് ഉൾപ്പെടെ പ്രതിഷേധവുമായി രംഗെത്തത്തിയതോടെ ഇൻകെൽ എം.ഡി ആയിരുന്ന ടി. ബാലകൃഷ്ണനോട് സർക്കാർ വീശദീകരണം തേടി. വിവാദത്തെ തുടർന്ന് പദ്ധതി നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.