തൃശൂർ: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ കൊല്ലാൻ ശ്രമിച്ച സുധാകരനാണ് ഇപ്പോൾ ഷുഹൈബ് വധത്തിൽ നിരാഹാരമിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൃശൂരിലെ സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ വേദിയിൽ സംസാരിക്കുേമ്പാഴാണ് അദ്ദേഹം സുധാകരനെതിരെ രംഗത്തെത്തിയത്.
സി.പി.എമ്മിനെതിരെ കാലങ്ങളായി സംഘടിതമായ ആക്രമണങ്ങൾ നടക്കുകയാണ്. ഇത്തരം ആക്രമണങ്ങളിൽ ചിലർ രക്തസാക്ഷികളായി. ചിലർ അൽഭുതകരമായി രക്ഷപ്പെട്ടു. പ്രസ്ഥാനത്തെ ജീവനുകൾ എടുത്തത് കൊണ്ട് തളർത്താനാകില്ല. ശത്രുക്കൾ പോലുംഅംഗീകരിക്കുന്ന വിജയപാതയിലാണ് ഇപ്പോൾ സി.പി.എം എന്നും പിണറായി പറഞ്ഞു.
എതെങ്കിലുമൊരു വ്യക്തിക്ക് കരുത്ത് പകരാനല്ല പാർട്ടി. പാർട്ടിക്ക് കരുത്ത് പകരാനാണ് വ്യക്തികൾ ശ്രമിക്കേണ്ടതെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.