മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ശനിയാഴ്ച നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തുനിന്ന് കിലോമീറ്ററുകളോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമായിരുന്നു പരിശോധന.
ശനിയാഴ്ച ഭൂതക്കുഴി മേഖലയിൽ കടുവയെ കണ്ടത് തിരച്ചിൽ സംഘത്തിനിടയിൽ ആശങ്ക പരത്തി. നിബിഡ വനപ്രദേശം കേന്ദ്രീകരിച്ച തിരച്ചിൽ ഏറെ ദുഷ്കരമാണ്. കടുവയെ കണ്ട സാഹചര്യത്തിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും ഇനി തിരച്ചിൽ. ദുരന്തത്തിൽ ഇതുവരെ നടന്നതും തുടർ നടപടികളും വിലയിരുത്താൻ ഞായറാഴ്ച മൂന്നാറിൽ പ്രത്യേക യോഗം ചേരും.
പരിശോധന നിർത്തിവെക്കുന്നതടക്കം കാര്യങ്ങൾ യോഗം പരിഗണിക്കും. ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഇതുവരെ 65 മൃതദേഹങ്ങളാണ് കിട്ടിയത്. അഞ്ചുപേരെക്കൂടി കിട്ടാനുണ്ടെന്നാണ് കണക്ക്. ഈ മാസം ആറിന് രാത്രിയാണ് പെട്ടിമുടി ഉരുൾപൊട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.