പാലക്കാട്: എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ അനുമതി തേടി താലൂക്ക് ലാൻഡ് ബോർഡ് റിപ്പോർട്ട് നൽകി. സംസ്ഥാന ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വെച്ചതിനാൽ കേസെടുക്കാം എന്ന് റവന്യൂ വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് മിച്ചഭൂമി സംബന്ധിച്ച് അന്വേഷിക്കാൻ സ്റ്റേറ്റ് ലാൻഡ് ബോർഡ് താലൂക്ക് ലാൻഡ് ബോർഡിന് നിർദേശം നൽകി. 23.92 ഏക്കര്‍ ഭൂമിയാണ് കമ്പനിയുടെ കൈവശമുള്ളത്.
1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം 15 ഏക്കര്‍ വരെയാണ് പരമാവധി കൈവശം വെക്കാവുന്ന ഭൂമി. 8.92 ഏക്കര്‍ ഭൂമിയാണ് കമ്പനി അധികമായി കൈവശം വെച്ചിരിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഒമ്പത് ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി രജിസ്ട്രേഷന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയും മറുപടി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.