കാസർകോട്: പെരിയ കല്യോട്ട് ശരത്ലാൽ, കൃപേഷ് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത് തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പെരിയ ഭജനമന്ദിരത്തിനു സമീപം തന്നിത്തോട് ഹൗസിൽ എ. മുരളി (36) ആണ് അറസ്റ്റിലായത് .
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ്ചെയ്തത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായ ചോദ്യംചെയ്യലിനുശേഷം ബുധനാഴ്ച വൈകീട്ട് 6.30ഒാടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വ്യാഴാഴ്ച ഹോസ്ദുർഗ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് മൊഴി നൽകിയ കല്യോെട്ട ശാസ്ത ഗംഗാധരെൻറ ഡ്രൈവറാണ് മുരളി. കൃത്യം നടത്തിയവരെ കാറിൽ രക്ഷപ്പെടുത്തിയെന്നതാണ് മുരളിക്കെതിരെയുള്ള കുറ്റാരോപണം.
സംഭവദിവസം കേല്യാട്ടുനിന്ന് രാത്രി ചാലിങ്കാൽ വഴി രാവണീശ്വരം റോഡുവഴി കടന്നുപോയ ഇയോൺ കാർ കണ്ടെത്താനുണ്ട്. ഇൗ കാറിൽ വാടകക്കൊലയാളികളെ കടത്തുകയായിരുന്നുവെന്ന ആരോപണമാണ് ആദ്യമേ ഉയർന്നത്. ഒരു ചുമട്ടുതൊഴിലാളി കൂടി നേരത്തേ കസ്റ്റഡിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.