തിരുവനന്തപുരം: ജീവനക്കാരിൽനിന്ന് ഒരുമാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള സാലറി ചലഞ്ചിന് പിന്നാലെ െപൻഷൻകാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സംഘടന പ്രതിനിധികളുമായി മന്ത്രി തോമസ് െഎസക് ശനിയാഴ്ച ചർച്ച നടത്തും. വൈകീട്ട് നാലിന് സെക്രേട്ടറിയറ്റ് ദർബാർ ഹാളിലാണ് േയാഗം. ഒരുമാസത്തെ പെൻഷൻ ഒറ്റത്തവണയായോ അല്ലെങ്കിൽ ഗഡുക്കളായോ നൽകണമെന്ന് പെൻഷൻകാരോട് ആവശ്യപ്പെടും. സാലറി ചലഞ്ച് പോലെ ഉത്തരവിറക്കി പെന്ഷന് പിടിക്കാനാവില്ല. സമ്മതമില്ലാെത പെൻഷൻ പിടിക്കരുെതന്ന് സുപ്രീംകോടതി വിധിയുമുണ്ട്.
ഒരു മാസത്തിൽ കുറവ് പെൻഷൻ തുക സ്വീകരിക്കുമോ എന്നതാണ് അറിയേണ്ടത്. സാലറി ചലഞ്ചിൽ ഇൗരീതി അനുവദിച്ചിരുന്നില്ല. അതേസമയം ഒരു മാസത്തെ പെൻഷൻ നൽകാൻ കഴിയുന്നവർ നൽകെട്ടയെന്നാണ് പെൻഷൻകാരുടെ സംഘടനകൾ പറയുന്നത്. നല്കാന് സാധിക്കാത്തവര്‍ക്ക് മനോവിഷമമുണ്ടാക്കാത്ത തരത്തില്‍ അവരെ ഒഴിവാക്കണമെന്നാണ് ആവശ്യം. നിലവിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പെൻഷൻകാരാണുള്ളത്.
ആദ്യപ്രളയം നാശംവിതച്ച ഘട്ടത്തിൽതന്നെ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ 25 ലക്ഷം രൂപ ആഗസ്റ്റ് ഒന്നിന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. തുടർന്ന് ഒരുദിവസത്തെ പെൻഷൻ വേണമെന്ന സർക്കാർ അഭ്യർഥനയും പെൻഷൻകാർ സ്വീകരിച്ചിരുന്നു. ഇതിെൻറ കലക്ഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ ചുരുങ്ങിയത് 10-12 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ ഒരുമാസത്തെ പെൻഷൻ നേരത്തെ തന്നെ നൽകിയവരുമുണ്ട്.
സംസ്ഥാനത്തെ 50 ശതമാനം പെൻഷൻകാരും പ്രളയബാധിത മേഖലയിലുള്ളവരാണ്. എറണാകുളം ജില്ലയിൽ പ്രളയബാധിതരായി 19000 പെൻഷൻകാരാണുള്ളത്. ഇൗ സാഹചര്യത്തിൽ വീണ്ടും ഒരു മാസ പെൻഷൻ എങ്ങനെ കൊടുക്കാൻ കഴിയുെമന്നത് പെൻഷൻകാർക്കിടയിലും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. നാമമാത്രമായ പെന്ഷന് ലഭിക്കുന്നവര്‍ എങ്ങനെ സംഭാവന നല്കുമെന്നറിയാതെ വിഷമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.