ഗോമതിയുമായി വന്ന ആംബുലൻസ് തടഞ്ഞു; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

അടിമാലി: മൂന്നാറില്‍ നിരാഹാരം നടത്തിവന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമാലിയില്‍ തടഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും  ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ അടിമാലി സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു സംഭവം.

ഇടുക്കി വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സീതാദേവിയുടെ നേതൃത്വത്തിലാണ് പൊലീസ് ഗോമതിയെ അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അടിമാലി സെന്‍ട്രല്‍ ജങ്ഷനിൽ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗോമതിയെ നിര്‍ബന്ധപൂർവം അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് ആംബുലന്‍സ് തടഞ്ഞത്. അടിമാലി എസ്.ഐയുടെ നേതൃത്വത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

 

Tags:    
News Summary - pembilla orumai strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.